മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ...
ഇന്ത്യയിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ
കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മുംബയിലും ഡല്‍ഹിയിലും ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് എം.ടി.എന്‍.എല്‍. പ്രവര്‍ത്തന നഷ്ടത്തിന്റെയും ലയനനീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബയ് സര്‍ക്കിളുകളില്‍ എം.ടി.എന്‍.എല്ലിന്റെ പ്രവര്‍ത്തനം നേരത്തേ തന്നെ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തിരുന്നു. അടച്ചുപൂട്ടുന്ന എം.ടി.എന്‍.എല്ലിലെ 18,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) എം.ടി.എന്‍.എല്‍ നേരിട്ട നഷ്ടം 2,910 കോടി രൂപയാണ്. 2021-22ലെ 2,602 കോടി രൂപയെ അപേക്ഷിച്ച് നഷ്ടം കൂടി. പ്രവര്‍ത്തന വരുമാനമാകട്ടെ 1,069 കോടി രൂപയില്‍ നിന്ന് 861 കോടി രൂപയായി ഇടിഞ്ഞു. പ്രവര്‍ത്തനച്ചെലവ് 4,299 കോടി രൂപയില്‍ നിന്ന് 4,384 കോടി രൂപയായി വര്‍ദ്ധിച്ചു. എം.ടി.എന്‍.എല്ലിന്റെ നിലവിലെ കടബാദ്ധ്യത 19,661 കോടി രൂപയില്‍ നിന്ന് 23,500 കോടി രൂപയായും ഉയര്‍ന്നു. ബി.എസ്.എന്‍.എല്ലിന്റെയും നഷ്ടം കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കുത്തനെ കൂടി. 2021-22ലെ 6,982 കോടി രൂപയില്‍ നിന്ന് 8,161 കോടി രൂപയായാണ് കൂടിയത്. കമ്പനിയുടെ ചെലവ് 5.1 ശതമാനം വര്‍ദ്ധിച്ച് 27,364 കോടി രൂപയായി. അതേസമയം, പ്രവര്‍ത്തന വരുമാനം 16,811 കോടി രൂപയില്‍ നിന്ന് 19,130 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്ലിന് ഏറ്റവുമധികം വരുമാനമുള്ള സര്‍ക്കിളുകളിലൊന്നായ കേരളത്തിലെ വരുമാനം കഴിഞ്ഞവര്‍ഷം (2022-23) രണ്ട് ശതമാനം താഴ്ന്ന് 1,656 കോടി രൂപയായി. കര്‍ണാടക, പഞ്ചാബ്, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു ആന്‍ഡ് കാശ്മീര്‍, ഉത്തര്‍പ്രദേശ് (വെസ്റ്റ്), ഗുജറാത്ത്, ചെന്നൈ, തെലങ്കാന സര്‍ക്കിളുകളിലും വരുമാനം കുറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് പോലീസ് കേസെടുത്തു
അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ താത്കാലിക അധ്യാപികയാകാന്‍ വ്യാജ രേഖ ചമച്ച എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി കാസര്‍കോഡ് സ്വദേശിനി കെ വിദ്യക്കെതിരേ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു.* അധ്യാപന പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റ് മഹാരാജാസ് കോളേജിന്റെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായാണു തയാറാക്കിയത്.
അരി കൊമ്പനെ തുറന്നുവിട്ടു
ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു.*
രക്തത്തില്‍ പഞ്ചസാരയുടെ അളവ് 300 കവിഞ്ഞാല്‍ എന്ത് സംഭവിക്കും.....
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ്.
പ്രമേഹത്തിലെ പഞ്ചസാരയുടെ അളവ് രോഗിയുടെ അവസ്ഥയുടെ പ്രധാന സൂചകമാണെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, അസുഖമുള്ളവർ മാത്രമേ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ (അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ) അളവ് പരിശോധിക്കേണ്ടതുണ്ടെന്നത് തെറ്റിദ്ധാരണയാണ്. ഈ സൂചകം സാധാരണ പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യമുള്ള ആളുകളും നിർദ്ദേശിക്കുന്നു.
നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ രക്തത്തിൽ എത്ര പഞ്ചസാര സ്വീകാര്യമാണ്? നിശ്ചിത പരിധിക്കുള്ളിൽ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലെങ്കിൽ എപ്പോഴാണ് വിഷമിക്കേണ്ടത്?
രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനമായും ടൈപ്പ് വണ്‍, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹങ്ങളാണുളളത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിന്‍റെ അളവ് കുറഞ്ഞാല്‍ അത് രക്തത്തില്‍ ഗ്ലൂക്കോസ് നില കൂടാന്‍ ഇടവരുത്തും.
രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ഒരുപരിധിയിലധില്‍ കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ് . ജീവിത ശൈലീരോഗത്തില്‍ ഉള്‍പ്പെടുത്താവുന്ന പ്രമേഹത്തെ ചിട്ടയായ ഭക്ഷണ ശീലങ്ങളിലൂടെ വരുതിയിലാക്കാന്‍ കഴിയും.
പ്രമേഹരോഗമില്ലാത്തവര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ പരമാവധി അളവ് 100 മുതല്‍ 120 മില്ലിഗ്രാം ആണ്. എന്നാല്‍ പ്രമേഹ രോഗബാധിതരായവരുടെ രക്തം പരിശോധിച്ചാല്‍ പഞ്ചസാരയുടെ അളവ് 200 ലും മുകളില്‍ ആയിരിക്കുമെന്ന് കാണാം. പഞ്ചസാര നില 300 കവിഞ്ഞാല്‍ അടിയന്തിര ചികിത്സ അനിവാര്യമാണ്.
ഗ്ലൂക്കോസിന്‍റെ അളവ് 500 ലും കൂടുതലാവുമ്പോള്‍ അത് ജീവനു തന്നെ ഭീഷണിയാവുന്നു. ശരീരം കേറ്റോണ്‍സ് എന്ന ആസിഡ് പുറപ്പെടുവിക്കാന്‍ തുടങ്ങുകയും . ഇത് ശരീര കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇൗ അവസ്ഥയെ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നു പറയാം.
ഇ അവസ്ഥ , സ്ട്രോക്ക്, വൃക്കകളുടെയും കരളിന്‍റെയും പ്രവര്‍ത്തനം നിലക്കല്‍ എന്നിവയിലേക്ക് നയിക്കുകയോ മരണം സംഭവിക്കുകയോ ചെയ്തേക്കാം.
മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ
മന്ത്രിസഭായോഗ തീരുമാനങ്ങൾ
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക.
ജില്ലാതലത്തില്‍ അദാലത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്.
അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.
പരിഗണിക്കുന്ന വിഷയങ്ങൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം)
സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ളഇളവുകളും സാവകാശവും
തണ്ണീർത്തട സംരക്ഷണം
ക്ഷേമ പദ്ധതികൾ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)
പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം
സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക)
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
തെരുവുനായ സംരക്ഷണം/ശല്യം
അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
തെരുവുവിളക്കുകൾ
അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും
വയോജന സംരക്ഷണം
കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും
റേഷൻകാർഡ് (APL/BPL)(ചികിത്സാ ആവശ്യങ്ങൾക്ക്)
വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം
കൃഷിനാശത്തിനുള്ള സഹായങ്ങൾ
കർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
ആശുപത്രികളിലെ മരുന്ന് ക്ഷാമം
ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ
വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
വ്യവസായ സംരംഭങ്ങൾക്കുളള അനുമതി
എന്‍റെ കേരളം പ്രദര്‍ശന വിപണന മേള
സര്‍ക്കാരിന്‍റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിന് വിവര - പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എന്‍റെ കേരളം 2023 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 30 വരെയാണ് മേളകള്‍. പരിപാടിയുടെ ആശയങ്ങള്‍ക്കുള്ള അംഗീകാരവും സംസ്ഥാനതല സംഘാടന മേല്‍നോട്ടവും സംസ്ഥാനതല സ്റ്റിയറിങ്ങ് കമ്മിറ്റിക്കായിരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രി/മന്ത്രിമാര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിര്‍ കണ്‍വീനറുമായി ജല്ലാതല സംഘാടക സമിതി രൂപീകരിക്കും.
കേരള സൂക്ഷ്മ - ചെറുകിട സംരംഭങ്ങളുടെ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ 2023 അംഗീകരിക്കാന്‍ തീരുമാനിച്ചു.
ഞങ്ങൾ ജനങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം...ഞങ്ങളുടെ ആയുസ്സും ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?
ഈ ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തുമ്പോൾ നഷ്ടം ഞങ്ങൾ ജനങ്ങൾക്ക് മാത്രം...ഞങ്ങളുടെ ആയുസ്സും ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?
കൊച്ചിയിലുള്ള എല്ലാവരോടും പോയി കടലിൽ ചാടാൻ പറയാഞ്ഞത് ഭാഗ്യം. അവിടെ തീ ഇട്ടത് കൊച്ചിയിലെ സാധാരണ മനുഷ്യർ ആണോ ?
കോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് . ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് പ്രഖ്യാപനമൊന്നും നടത്തുന്നില്ലേ ? അന്റാർട്ടിക്കയിൽ എങ്ങിനെ തീരെ മാലിന്യമില്ല എന്ന് പഠിക്കാൻ അവിടെ വരെ ഒന്ന് പോയാലോ ?
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കൊച്ചി മേയറും ഇന്ന് ബ്രഹ്മപുരത്തു വന്നു താമസിക്കാൻ ധൈര്യം കാണിക്കണം . അതിനു തയ്യാറുണ്ടോ ?
കൊച്ചി നഗരം കനത്ത പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഇന്ന് വിഷാംശമുള്ളതും അപകടകരവും ആയ വായു നമ്മുടെ എറണാകുളം ജില്ലയിലെ ലക്ഷകണക്കിന് മനുഷ്യരുടെ , മൃഗങ്ങളുടെ ശ്വസനവ്യവസ്ഥയെ തകരാറിലാക്കുന്നു . ശ്വാസ അസുഖമുള്ളവർ ദയവായി വീടിനുള്ളിൽ തന്നെ ഇരിക്കുക. വെളിയിൽ നടക്കുകയോ വ്യായാമം ചെയ്യുകയോ അരുത് . കൊച്ചി കോർപ്പറേഷന്റെ ഈ കടുത്ത അനാസ്ഥയ്ക്ക് ആരാണ് വില കൊടുക്കുക. ഇത് എല്ലാ വർഷവും ആവർത്തിക്കുന്നു .
കൊച്ചി എന്നാൽ മൂവാറ്റുപുഴ മുതൽ കൊച്ചി കടൽ വരെയുള്ള വലിയ ഒരു ജന സഞ്ചയം കാൻസർ രോഗത്തിന് കാരണമാകുന്ന ഈ പുക ഇന്ന് വലിച്ച് കയറ്റി ജീവിക്കാൻ നിർബന്ധിതരാകുന്നു . കുഞ്ഞുങ്ങൾ ഏറെ വിഷമിക്കുന്നു . ഇത് എല്ലാ വർഷവും മനഃപൂർവം കത്തിക്കുന്നതാണ് . ഇത് കൊടിയ അഴിമതി ആണ് . ബ്രഹ്മപുരം പദ്ധതി മുഴുവൻ നുണകൾ മാത്രം ആണ് . കക്കാൻ വേണ്ടി രാഷ്ട്രീയ നെത്ര്വത്വം കൊണ്ട് നടക്കുന്ന നുണകളുടെ ശേഖരം . മാലിന്യ ലോറി മുതൽ solid waste mining and management വരെ നീണ്ട് കിടക്കുന്ന അഴിമതി . ആരുണ്ട് ഇതിനു മറുപടി പറയാൻ ? ഇല്ല . നാം ശ്വാസം കിട്ടാതെ പിടയും . അതിൽ ആർക്കാണ് പരാതി ?
അഴിമതി നടത്തുവാൻ വേണ്ടി ഉദ്ദേശിച്ച് മാത്രം എല്ലാ വർഷവും കൃത്യമായി മനഃപൂർവം അവിടെ തീ ഇട്ട് ഈ തീപിടുത്തം ഉണ്ടാക്കുന്ന വിഷപ്പുക ശ്വസിച്ചു തീ കെടുത്താൻ കഷ്ടപ്പെടുന്ന ഫയർഫോഴ്‌സ് ജീവനക്കാരുടെ ശ്വാസകോശം എന്ത് അവസ്ഥ ആയിട്ടുണ്ടാകും . ഈ അവസ്ഥക്ക് കാരണക്കാരായ കൊച്ചിയുടെ ഇപ്പോഴത്തെ മേയറെയും പഴയ മേയർമാരെയും ഈ തീ കെടും വരെ അവിടെ കസേര ഇട്ട് ഇരുത്തി ആദരിച്ചാൽ ഇനി മേലിൽ ഈ തീപിടുത്തം ഉണ്ടാകില്ല . എറണാകുളം ജില്ലയിൽ അഞ്ച് ലക്ഷം മനുഷ്യർ എങ്കിലും രണ്ട് ദിവസമായി ശ്വാസതടസം അനുഭവിക്കുന്നുണ്ടാകും . ഇത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട വിഷയമാണ് .
ബ്രഹ്‌മപുരത്ത് വന്‍ അഴിമതി ആരോപണം..മാലിന്യത്തേക്കാൾ നാറുന്ന കേരളത്തിലെ രാഷ്ട്രീയ അഴിമതിക്കഥകൾ തുടരുന്നു
ബ്രഹ്‌മപുരത്ത് വന്‍ അഴിമതി ആരോപണം.
അഞ്ചര മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യം ബയോ മൈനിംഗ് നടത്താന്‍ 54 കോടി രൂപയ്ക്കാണു കരാറെടുത്തത്. കഴിഞ്ഞ ഡിസംബറോടെ കരാര്‍ കലാവധി കഴിഞ്ഞു. നാലിലൊരു ഭാഗം പണിപോലും ചെയ്തിരുന്നില്ല. ഇതിനെതിരേ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി പരാതി നല്‍കിയതിനു പിറകേയാണ് മാലിന്യമലയ്ക്കു തീയിട്ടതെന്നാണ് ആരോപണം. സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള എംഡിയായ ബംഗളുരുവിലെ സോണ്‍ട ഇന്‍ഫ്രാടെക്കാണു കരാര്‍ ഏറ്റെടുത്തിരുന്നത്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് എങ്ങനെ കരാര്‍ കിട്ടിയെന്നു ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് ഇടതുമുന്നണി മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വന്‍. അവരുടെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ല. ഏഴു പതിറ്റാണ്ടുകാലത്തെ പൊതു പ്രവര്‍ത്തവത്തിനിടയ്ക്കു സ്വാര്‍ത്ഥലാഭത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും വൈക്കം വിശ്വന്‍.
ബ്രഹ്‌മപുരത്തെ തീയണയുംമുമ്പേ എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്കു മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ്.കെ ഉമേഷാണ് എറണാകുളത്തെ പുതിയ കളക്ടര്‍. വയനാട് കളക്ടര്‍ എ. ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു. തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായും ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായും മാറ്റി. ഐടി മിഷന്‍ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണു ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല. അനുകുമാരിക്കു പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്‍കി. ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ - ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നല്‍കി.
കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷപ്പുകമൂലം ജനങ്ങള്‍ തലചുറ്റി വീഴുകയാണ്. ഒരാഴ്ചയായി കൊച്ചി നഗരത്തെ വിഷപ്പുക മൂടിയിട്ടും ആരോഗ്യ, തദ്ദേശവകുപ്പുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജീവശ്വാസം കിട്ടാതെ ജനങ്ങള്‍ വലയുകയാണെന്നു സതീശന്‍ പറഞ്ഞു.
എൻ എസ് എസ് കരയോഗങ്ങളുടെ ലീഗൽ സ്റ്റാറ്റസ് എന്താണ്..??
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ
മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു. പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്.
ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് മുട്ടയും പാലും. ഇവയില്‍ അധികം കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ തടി കൂടുമെന്നു പേടിക്കേണ്ട. മാത്രമല്ല രക്തകോശങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇവ സഹായിക്കുന്നു. അത് മൂലം ശരീരത്തിലെ ഓക്സിജന്‍ സഞ്ചാരം വര്‍ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തിനും മറ്റും ഉത്തമമാണ് മുട്ടയും പാലും.കൂടാതെ ശരീരത്തില്‍ മസിലുകളുടെ വളര്‍ച്ചയ്ക്ക് ഇവ നല്ലതാണ്. മസിലുകളുടെ ഉറപ്പിന് മുട്ടയും പാലും കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യന്‍സര്‍ തുടങ്ങിയവ തടയാന്‍ ഫലപ്രദമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളാണ് പാലും മുട്ടയും. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡിപ്രഷന്‍, അല്‍ഷിമേഴ്‌സ് എന്നിവയെ തടയുവാന്‍ സഹായിക്കുന്നു.
ഇന്ത്യൻ സ്ത്രീകളും പാചകവാതകവും | LPG Cylinder vs Pipe Gas – അടുക്കളയിലെ മാറ്റങ്ങൾ
LPG സിലിണ്ടർ – സ്ത്രീകളുടെ kitchen ജീവിതത്തിലെ കൂട്ടുകാരൻ
ഇന്ത്യൻ സ്ത്രീകളും പാചകവാതകവും | സിലിണ്ടറിൽ നിന്ന് പൈപ്പ് ഗ്യാസിലേക്ക്
സിലിണ്ടർ ഗ്യാസ് – സ്ത്രീകളുടെ കൂട്ടുകാരൻ
സിലിണ്ടറിന്റെ വെല്ലുവിളികൾ
പൈപ്പ് ലൈൻ ഗ്യാസ് – പുതിയ കാലഘട്ടം
സ്ത്രീകളുടെ ജീവിതത്തിലെ മാറ്റങ്ങൾ
ഇന്ത്യയിലെ പാചകവാതകത്തിന്റെ ഭാവി
"ഇനി 65 വയസ്സിനു മുകളിലുള്ളവർക്കും Organ Transplant സാധ്യം | ദേശീയ അവയവദാന നയം"
65 വയസ്സിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം | ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം
ഇനി മുതൽ 65 വയസ്സിനു മുകളിലുള്ളവർക്കും അവയവം (Organ) സ്വീകരിക്കാം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുമ്പ് 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള അവയവം മാറ്റിവെക്കലിന് (Organ Transplant) നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, പുതിയ തീരുമാനത്തോടൊപ്പം പ്രായപരിധി നീക്കം ചെയ്തു.
എന്തുകൊണ്ടാണ് നടപടി എടുത്തത്?
ശരാശരി ഇന്ത്യൻ ജനങ്ങളുടെ ആയുർദൈർഘ്യം (Life Expectancy) വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇപ്പോൾ കൂടുതൽ പേർ 70–80 വയസ്സുവരെ ജീവിക്കുന്നതിനാൽ, 65 വയസ്സിന് മുകളിലുള്ളവർക്കും ജീവൻ രക്ഷിക്കുന്ന ചികിത്സകൾ ലഭ്യമാക്കാൻ വേണ്ടിയാണ് മാറ്റം.
ദേശീയ അവയവദാന നയം
ആരോഗ്യ മന്ത്രാലയം കൂടി വ്യക്തമാക്കി, ഉടൻ തന്നെ ദേശീയ അവയവദാന നയം (National Organ Donation Policy) രൂപീകരിക്കുമെന്നും, അവയവം ദാനം ചെയ്യുന്നവർക്കായുള്ള സ്പഷ്ടമായ മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുമെന്നും.
നിലവിലെ സ്ഥിതി
- കൃത്രിമ അവയവങ്ങൾ (Artificial Organs) സ്വീകരിക്കുന്നതിനായി പ്രായപരിധി ഇല്ല.
- പുതിയ തീരുമാനം ജീവവാവയവ ദാനം (Live Organ Donation)യും മരണാനന്തര അവയവദാനം (Cadaver Donation)യും സംബന്ധിച്ചതാണ്.
പുതിയ നടപടിയുടെ പ്രാധാന്യം
ഈ തീരുമാനത്തിന്റെ ഫലമായി:
- 65 വയസ്സിന് മുകളിലുള്ളവർക്ക് കൂടി Organ Transplant സാധ്യമാകും.
- കുടുംബങ്ങൾക്ക് ആശ്വാസം: മുതിർന്നവർക്കും ജീവൻ രക്ഷിക്കുന്ന ചികിത്സ ലഭ്യമാകും.
- സാമൂഹിക സ്വാധീനം: കൂടുതൽ പേർ അവയവദാനത്തിലൂടെ രോഗികൾക്ക് ജീവൻ നൽകും.
സമാപനം
65 വയസ്സിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാൻ അനുമതി നൽകിയ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം, ഇന്ത്യൻ ആരോഗ്യരംഗത്ത് വലിയൊരു വിശ്വാസവും പ്രതീക്ഷയും സൃഷ്ടിക്കുന്നു. ദേശീയ അവയവദാന നയം (Ogan Donation Policy) രൂപീകരിച്ചതോടെ, ഭാവിയിൽ കൂടുതൽ രോഗികൾക്ക് ജീവൻ രക്ഷിക്കപ്പെടും.
കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ച | വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന യഥാർത്ഥ കാരണം
കേരളത്തിലെ വിദ്യാഭ്യാസ നിലവാര തകർച്ച, കാലഹരണപ്പെട്ട സിലബസ്, സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങളുടെ കുറവ്, യൂണിവേഴ്സിറ്റികളിലെ അഴിമതി തുടങ്ങിയ കാരണങ്ങളാൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്ന പ്രവണതയെ കുറിച്ചുള്ള വിശകലനം.












.jpg)







