ADS

"ഇനി 65 വയസ്സിനു മുകളിലുള്ളവർക്കും Organ Transplant സാധ്യം | ദേശീയ അവയവദാന നയം"


65 വയസ്സിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം | ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം

65 വയസ്സിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം | ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം

ഇനി മുതൽ 65 വയസ്സിനു മുകളിലുള്ളവർക്കും അവയവം (Organ) സ്വീകരിക്കാം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുമ്പ് 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള അവയവം മാറ്റിവെക്കലിന് (Organ Transplant) നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, പുതിയ തീരുമാനത്തോടൊപ്പം പ്രായപരിധി നീക്കം ചെയ്തു.

എന്തുകൊണ്ടാണ് നടപടി എടുത്തത്?

ശരാശരി ഇന്ത്യൻ ജനങ്ങളുടെ ആയുർദൈർഘ്യം (Life Expectancy) വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇപ്പോൾ കൂടുതൽ പേർ 70–80 വയസ്സുവരെ ജീവിക്കുന്നതിനാൽ, 65 വയസ്സിന് മുകളിലുള്ളവർക്കും ജീവൻ രക്ഷിക്കുന്ന ചികിത്സകൾ ലഭ്യമാക്കാൻ വേണ്ടിയാണ് മാറ്റം.

ദേശീയ അവയവദാന നയം

ആരോഗ്യ മന്ത്രാലയം കൂടി വ്യക്തമാക്കി, ഉടൻ തന്നെ ദേശീയ അവയവദാന നയം (National Organ Donation Policy) രൂപീകരിക്കുമെന്നും, അവയവം ദാനം ചെയ്യുന്നവർക്കായുള്ള സ്പഷ്ടമായ മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുമെന്നും.

നിലവിലെ സ്ഥിതി

  • കൃത്രിമ അവയവങ്ങൾ (Artificial Organs) സ്വീകരിക്കുന്നതിനായി പ്രായപരിധി ഇല്ല.
  • പുതിയ തീരുമാനം ജീവവാവയവ ദാനം (Live Organ Donation)യും മരണാനന്തര അവയവദാനം (Cadaver Donation)യും സംബന്ധിച്ചതാണ്.

പുതിയ നടപടിയുടെ പ്രാധാന്യം

ഈ തീരുമാനത്തിന്റെ ഫലമായി:

  • 65 വയസ്സിന് മുകളിലുള്ളവർക്ക് കൂടി Organ Transplant സാധ്യമാകും.
  • കുടുംബങ്ങൾക്ക് ആശ്വാസം: മുതിർന്നവർക്കും ജീവൻ രക്ഷിക്കുന്ന ചികിത്സ ലഭ്യമാകും.
  • സാമൂഹിക സ്വാധീനം: കൂടുതൽ പേർ അവയവദാനത്തിലൂടെ രോഗികൾക്ക് ജീവൻ നൽകും.

സമാപനം

65 വയസ്സിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാൻ അനുമതി നൽകിയ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം, ഇന്ത്യൻ ആരോഗ്യരംഗത്ത് വലിയൊരു വിശ്വാസവും പ്രതീക്ഷയും സൃഷ്ടിക്കുന്നു. ദേശീയ അവയവദാന നയം (Ogan Donation Policy) രൂപീകരിച്ചതോടെ, ഭാവിയിൽ കൂടുതൽ രോഗികൾക്ക് ജീവൻ രക്ഷിക്കപ്പെടും.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ച | വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന യഥാർത്ഥ കാരണം

കേരളത്തിലെ വിദ്യാഭ്യാസ നിലവാര തകർച്ച, കാലഹരണപ്പെട്ട സിലബസ്, സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങളുടെ കുറവ്, യൂണിവേഴ്സിറ്റികളിലെ അഴിമതി തുടങ്ങിയ കാരണങ്ങളാൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്ന പ്രവണതയെ കുറിച്ചുള്ള വിശകലനം.


 ഇത് പ്രചരണം മാത്ര ദുമല്ല കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് മനസ്സിലായി തുടങ്ങിയിരിക്കുന്നു
 എന്തുകൊണ്ട്?
 കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരവും, കാലഹരണപ്പെട്ട സിലബസും കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതിൽ നിന്നും രക്ഷിതാക്കളെ മാറ്റി ചിന്തിപ്പിക്കുന്നു.  ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അവർ ജോലിയുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിലും മത്സര പരീക്ഷകളിലും പങ്കെടുക്കുമ്പോഴാണ് ഇവർ സ്വയം വിലയിരുത്തപ്പെടുന്നത്. ഇവിടെ നിന്നും പഠിച്ചിരുന്ന ഒരു കുട്ടിയുടെ ശരാശരി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ നിലവാരം മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ പിന്നിലാണ് എഴുതാൻ കഴിയുന്ന കുട്ടികൾക്കും സംസാരിക്കാൻ കഴിയാത്ത രീതിയിലുള്ള നിലവാര തകർച്ചയാണ് ഇവിടുത്തെ വിദ്യാഭ്യാസ രീതി കൊണ്ട് ഉണ്ടായിരിക്കുന്നത്.
 വിദ്യാഭ്യാസനിലവാര തകർച്ച
ഇതിന്റെ പല ഉദാഹരണങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ പ്രവർത്തകരും മറ്റ് മേഖലകളിൽ  പ്രവർത്തിക്കുന്ന അറിയപ്പെടുന്നവർ ഒക്കെ ഇംഗ്ലീഷിലൂടെ അവരുടെ ആശയങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമ്മുടെ പഠന നിലവാരത്തെ തുറന്നു കാണിക്കുന്നു.സമൂഹത്തിൽ ഉന്നതരായ വ്യക്തികളുടെ പ്രത്യേകിച്ചും സാമ്പത്തിക നിലവാരമുള്ള എല്ലാവരുടെയും മക്കളും ബന്ധുക്കളും പഠിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലാണ്.സർക്കാർ സ്കൂളുകളിൽ  അടിസ്ഥാന സൗകര്യങ്ങൾ അടക്കം സാധാരണപെട്ട കുട്ടികൾക്ക് പഠിക്കാൻ വേണ്ട അന്തരീക്ഷം ഉണ്ടോ എന്ന് ഇവിടുത്തെ ഭരണകർത്താക്കൾക്ക് ആലോചിക്കാൻ പോലും സമയമില്ല. കേരളത്തിലെ നാമമാത്രമായ ചില സ്കൂളുകളിൽ പേരിനു വേണ്ടി എന്തെങ്കിലും മാജിക്കുകൾ കാണിക്കുന്നത് അല്ലാതെ കേരളത്തിലെ ഒട്ടുമുക്കാലും  സ്കൂളിലും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യത്തിനായി ഒന്നും നടക്കുന്നില്ല എന്നത് ഒരു പൊതു ചർച്ചവിഷയമാണ്. ഭരണഘടനാപരമായി   അവകാശപ്പെട്ട സൗജന്യ വിദ്യാഭ്യാസം എന്ന ലിഖിത നിയമം നിലനിൽക്കെ നമ്മുടെ സംസ്ഥാനം ഭരിച്ച മുന്നണികൾ ഇത്തരം കാര്യങ്ങൾ വിസ്മരിച്ചിരിക്കുകയാണ്. മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ കഴിവുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ല ഇവിടെയുള്ളത്.ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു സിലബസും ഇല്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ് 
 അഴിമതി  ഇവിടെയും
കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും പരീക്ഷകളിലും മറ്റും  കൃത്രിമം കാട്ടി സ്വന്തക്കാർക്കും സ്വന്തം രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കും  ഇഷ്ടമുള്ള അക്കാഡമിക് ബിരുദങ്ങളും അംഗീകാരങ്ങളും നൽകുന്ന ഈ സംസ്ഥാനത്തു നിന്നും കുട്ടികൾ സ്വന്തം ജീവനുംകൊണ്ട് രക്ഷപ്പെടാനാണ് നോക്കുന്നത്. സമീപഭാവിയിൽ വൃദ്ധന്മാർ താമസിക്കുന്ന കുറെ വീടുകളും വൃദ്ധസദനങ്ങൾ മാത്രമുള്ള ഒരു കേരളമായിരിക്കും നാം കാണാൻ പോകുന്നത്.Read more