112 കോടിക്കാണ് റോഷി അഗസ്റ്റിൻ ഇത് വിറ്റത്; സർക്കാരിന് വെറും 3.5% ലാഭം? മലങ്കര ടൂറിസം പദ്ധതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി
112 കോടിയുടെ മലങ്കര ടൂറിസം പദ്ധതി ഇടപാട്; മുൻ ജല വിഭവമന്ത്രി മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നത് മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഭൂമി ഇടപാടിലും നടന്ന അഴിമതിയാണ്.. മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതോടെയാണ് വിഷയം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നടന്നതായി പറയുന്ന 112 കോടി രൂപയുടെ ഭൂമി വിൽപ്പനയിൽ വൻ ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണമാണ് പരാതിയുടെ അടിസ്ഥാനമായിരിക്കുന്നത്. പരാതിക്കാരുടെ വാദമനുസരിച്ച്, സർക്കാർ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ പൊതുഖജനാവിന് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നാണ് ആരോപണം. ഭൂമിയുടെ യഥാർത്ഥ വിപണി മൂല്യത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇടപാട് നടന്നതെന്നും അതുവഴി സർക്കാരിന് ലഭിച്ചത് വെറും 3.5 ശതമാനം ലാഭം മാത്രമാണെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. എന്നാൽ കേരള കോൺഗ്രസ് പറയുന്നത് രാഷ്ട്രീയ ആരോപ...